tag:blogger.com,1999:blog-5733216713855937332024-02-19T20:46:45.219+05:30കാകപക്ഷം kaakapakshamവി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.comBlogger31125tag:blogger.com,1999:blog-573321671385593733.post-46276169589844246792016-11-30T19:17:00.000+05:302016-11-30T19:18:14.978+05:30കോയാമു 60 വയസ്സ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZlkTLFKH3cOv4tmlg1JW7UhgFWy8aGuaae1fEYu_Jc8yQaMTl8KiN6VRMK7wz6D95JklqSflgEmDbVucvE0BCwtOsuiaq2OmPReCci9WSgb6S_slgWlwf8p0EhrVjQBr9rK5BYX56Px3d/s1600/2016-11-15_07-57-13.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZlkTLFKH3cOv4tmlg1JW7UhgFWy8aGuaae1fEYu_Jc8yQaMTl8KiN6VRMK7wz6D95JklqSflgEmDbVucvE0BCwtOsuiaq2OmPReCci9WSgb6S_slgWlwf8p0EhrVjQBr9rK5BYX56Px3d/s320/2016-11-15_07-57-13.jpg" width="320" /></a><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
കോയാമുവിനൊപ്പം<br />
കരഞ്ഞു പിറന്നതാണ് കേരളം.<br />
അവന് കമിഴ്ന്നപ്പോഴേക്കും<br />
ഇ.എം.എസ്.മുഖ്യമന്ത്രിയായി തലയുയര്‍ത്തി<br />
പത്താണ്ടു കഴിഞ്ഞ്<br />
നക്സല്ബാരിയില് കലാപമുണ്ടായി,<br />
ഇരുപതാം വയസ്സില്‍ <br />
അടിയന്തിരാവസ്ഥയില്‍<br />
ഓര്‍മ്മ ഇരുട്ടത്തായി<br />
നേരം വെളുത്തപ്പോള്‍ നക്സലൈറ്റായി<br />
മുപ്പതാം വയസ്സില്‍ സര്‍ക്കാര്‍ ജോലി കിട്ടി,<br />
പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടി.<br />
<br />
പിറവിയില്‍ പിന്നിലായ ഞാന്‍<br />
കോയാമുവിനൊപ്പം വളര്‍ന്നില്ല.<br />
ചൈനീസ് ആക്രമണവും<br />
നെഹ്രു മരിച്ചതും<br />
പാര്‍ട്ടി പിളര്‍ന്നതുമൊക്കെ<br />
കോളേജിലെത്തിയിട്ടാണറിഞ്ഞത്<br />
അപ്പോഴെക്കും കൂട്ടുകാരും കുടുംബക്കാരുമൊക്കെ<br />
അറബി നാട്ടിലേക്ക് കപ്പല്‍ കയറിയിരുന്നു<br />
അവിടെ നിന്ന് വന്ന പുതിയ പിഞ്ഞാണ പാത്രങ്ങളില്‍<br />
കഞ്ഞി വിളമ്പാന്‍ തുടങ്ങി.<br />
<br />
2<br />
ചുരം കയറി വയനാട്ടിലെത്തുമ്പോള്‍<br />
കാടിറങ്ങി വന്ന ശൂന്യത<br />
നാട്ടിലും വീട്ടിലും വയലുകളിലും<br />
കളിച്ചു തിമിര്‍ക്കുകയായിരുന്നു,<br />
എല്ലാവരും ചുരമിറങ്ങുകയായിരുന്നു.<br />
എനിക്കു മുന്‍പേ അവിടെയെത്തി<br />
കോയാമു എന്നെ കാത്തുനിന്നു.<br />
പുതിയ കുടിയേറ്റക്കാരനെ<br />
പഴയ കുടിയേറ്റക്കാരന് ചുഴിഞ്ഞു നോക്കി.<br />
വയനാട് കേരളത്തെ വളയുമെന്നൊക്കെ<br />
അവന് പറയുന്നുണ്ടായിരുന്നു..<br />
ബ്രഹ്മഗിരിക്ക് മുകളില്‍ കയറിയാല്‍<br />
ഇപ്പോഴും കാണാം നക്സല്‍ ദേശം.<br />
വീണ്ടും നോക്കിയാല്‍ ചൈനയും കാണാം .<br />
<br />
3<br />
കോയാമുവുമായുള്ള തര്‍ക്കങ്ങള്‍ക്ക്<br />
ജീവിതമെന്ന് പേരിട്ടാല്‍<br />
എന്നെപ്പോലെയുണ്ടാവും.<br />
ഞാന്‍ ചുരം കയറുമ്പോള്‍<br />
അവന് ചുരമിറങ്ങിക്കൊണ്ടിരിക്കും . <br />
<br />
ഞങ്ങള്‍ രണ്ടാളും കൂടി പണിപ്പെട്ടിട്ടും<br />
സോവിയറ്റ് യൂണിയന് തകര്‍ന്നു തരിപ്പണമായി.<br />
ഗോര്‍ബച്ചേവും യെത്സിനുമാണ്<br />
എല്ലാറ്റിനും കാരണമെന്ന് കണ്ടു പിടിച്ചു.<br />
സ്റ്റാലിന് ഇപ്പോഴുണ്ടായിരുന്നെങ്കില്‍<br />
കാണാമായിരുന്നെന്ന് വെല്ലുവിളിച്ചു.<br />
സോവിയറ്റ് നാട് മാസികയുടെ<br />
മിനുമിനുത്ത പഴയ ലക്കങ്ങള്‍ മറിച്ചു നോക്കി<br />
അന്ന് രാത്രിഞങ്ങളുറക്കമില്ലാതെ കിടന്നു.<br />
4<br />
മൊബൈല്‍ സ്ക്രീനില്‍<br />
ചീനാദേശത്തെ<br />
ഒന്ന് തോണ്ടി വിടുന്നു.<br />
ദേശമല്ലാത്ത ദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു.<br />
ഞങ്ങള്‍ പൊട്ടിച്ച ചീനപ്പടക്കവും<br />
ഞങ്ങളെ ഉപ്പിലിട്ട ചീനഭരണിയും<br />
പൊരിച്ചെടുത്ത ചീനച്ചട്ടിയും വീണ്ടുമോര്‍ക്കുന്നു.<br />
<br />
ഫേസ് ബുക്കിലുണ്ട് ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളും.<br />
മുടി കറുപ്പിച്ച് കോയാമുവും<br />
നരച്ചു വെളുത്ത് ഞാനും.<br />
പുതിയ നാടുകള്‍ കണ്ടെത്തുകയാണ്.<br />
ആണ്‍കുട്ടികളേ<br />
പെണ്‍കുട്ടികളെ<br />
ബാക്കിയുള്ളോരെ<br />
കൂട്ടുകാരാക്കുമോ<br />
ഞങ്ങളെകൂടി?<br />
<br />
(മാധ്യമം വാരിക,2016 നവമ്പര്‍ 21)<br />
<br />വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-29103451565981813772016-07-16T20:02:00.000+05:302016-07-16T20:02:55.637+05:30ബംഗാളി മൂലം<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvYbwloB6FLh9SbYqT30PqhZRIYD1KyK7fFbm_rCNKPPNfSEnfADx8aPqvS1_nonKf5kFm-PRKKS5wd_OBWIQR-3O4yHUUFapi-dUhGcKn3mcJRvyp0XRRUai8wuqdQYshf2uhFBAxJRMM/s1600/13466076_1335578886459465_8554710945212068469_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="217" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvYbwloB6FLh9SbYqT30PqhZRIYD1KyK7fFbm_rCNKPPNfSEnfADx8aPqvS1_nonKf5kFm-PRKKS5wd_OBWIQR-3O4yHUUFapi-dUhGcKn3mcJRvyp0XRRUai8wuqdQYshf2uhFBAxJRMM/s320/13466076_1335578886459465_8554710945212068469_n.jpg" width="320" /></a></div>
<br />
<br />
കല്‍ക്കട്ട തിസീസും നക്സല്‍ ബാരിയും<br />
അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കാര്യം<br />
മുറ്റത്തു നില്ക്കുന്ന ബംഗാളിക്കറിയില്ല<br />
<br />
മുഷിഞ്ഞ വേഷം മുഷിഞ്ഞ മുഖം<br />
അയാള്‍ക്കെന്തെങ്കിലും പണി വേണം.<br />
<br />
ഒരു കാലത്ത് എന്റെ മക്കളും മരുമക്കളും<br />
അമ്മാവന്മാരും ബംഗാളിലായിരുന്നു.<br />
കേരളമെന്നു കേട്ടാല്‍ ചോര തിളക്കും മുന്‍പ്<br />
ബംഗാള്‍ ചോര തിളപ്പിച്ചു.<br />
നക്സല്‍ ബാരിക്കു ശേഷമാണ്<br />
കയ്യൂരും വയലാറുമൊക്കെ ഉണ്ടായത്.<br />
ആരുമൊന്നും വിവര്‍ത്തനം ചെയ്തു തന്നില്ല.<br />
ആനന്ദ മഠം,ആരോഗ്യ നികേതനം,<br />
നെല്ലിന്റെ ഗീതം<br />
തീവണ്ടി കാണാനോടുന്ന ദുര്‍ഗ്ഗ<br />
നദിയുടെ മറുകര നോക്കിനില്ക്കുന്ന ഘട്ടക്ക്<br />
ബനലതാസെന്‍..<br />
ബംഗാള്‍ മൂലത്തില്‍ എല്ലാം മനസ്സിലായിട്ടും<br />
സാംബശിവന്റെ വിവര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍<br />
പൂരപ്പറമ്പുകളില്‍ ഉറക്കമൊഴിച്ചു.<br />
<br />
ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റ് നിന്ന്<br />
ദേശീയതയെ വിവര്‍ത്തനം ചെയ്തു<br />
<br />
ബംഗാളി നെല്ല് വിതയ്ക്കുന്നു,കൊയ്യുന്നു ,മെതിക്കുന്നു.<br />
അവനെല്ലാം അതിവേഗം ബംഗാളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്.<br />
നമ്മളു കൊയ്യും വയലെല്ലാം എന്ന പാട്ടുമുണ്ടതില്‍.<br />
<br />
........<br />
(മാദ്ധ്യമം ആഴ്ചപ്പതിപ്പ് ജുണ് 27)<br />
<div>
<br /></div>
വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-40670458303784094862016-07-03T13:48:00.000+05:302016-07-03T13:48:11.035+05:30മഴയും ടീച്ചറുംമഴയെന്നു പേരുള്ളകുട്ടിയെ<br />
നേരം വൈകിയാലും ടീച്ചര്‍ പുറത്തുനിര്‍ത്തില്ല<br />
ഹാജര്‍ പുസ്തകത്തില്‍ അവള്‍ക്കു നേരെ മാത്രം<br />
ചുവന്ന വര വീഴാതെ നോക്കും<br />
<br />
കൂട്ടുകാരവള്‍ക്കായൊതുങ്ങിക്കൊടുക്കും<br />
സ്കൂളുവിട്ടാല്‍ അവള്‍ക്കൊപ്പം നനയാനിറങ്ങും<br />
ചിലര്‍ കുടയെടുക്കും, മഴയെ തടുക്കും<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlCq1iYVVGTxfPeElJQSA6KLKkz92DuTuYGjNGiwMgkdwC0IitfB6GdspvxaKcfHnSiTiB8dCHfJ6Xm8GlPqsc2nvnq2Aryyr5AY50k5g784-rkwAVgz8wi0xoc4HoMgbEEKow93OVluhE/s1600/f83bfc18-26ea-4666-90f0-7a3e4c50e342.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlCq1iYVVGTxfPeElJQSA6KLKkz92DuTuYGjNGiwMgkdwC0IitfB6GdspvxaKcfHnSiTiB8dCHfJ6Xm8GlPqsc2nvnq2Aryyr5AY50k5g784-rkwAVgz8wi0xoc4HoMgbEEKow93OVluhE/s320/f83bfc18-26ea-4666-90f0-7a3e4c50e342.jpg" width="180" /></a>ചിലര്‍ ചോരുന്നവീട്ടില്‍ പാത്രങ്ങള്‍ നിരത്തും<br />
ചിലരതില്‍ ജലതരംഗം വായിക്കും.<br />
<br />
അവിടെ മഴയുണ്ടോ എന്ന<br />
നീല ഇന്‍ലന്‍ഡിലെ പഴയ ചോദ്യം<br />
ടീച്ചര്‍ക്കോര്‍മ്മവരും<br />
അന്നത്തെ കാമുകിയെ മറിച്ചു നോക്കും<br />
ഹാ! ഒരുമിച്ചുനനഞ്ഞ മഴയെന്നു പിറുപിറുത്ത്<br />
വേനല്‍ക്കാലവരമ്പിലെ വിഷാദസന്ധ്യയിലേക്ക്<br />
പറന്നിറങ്ങാന്‍നോക്കുമ്പോള്‍<br />
ക്ളാസ്സില്‍ അച്ചടക്കമില്ലാത്ത ഒരു മഴയിരമ്പമുയരും<br />
മേശപ്പുറത്തടിച്ച് അത് നിശ്ശബ്ദമാക്കും<br />
<br />
പെരുമഴയായി ഉയര്‍ന്ന ക്ലാസ്സിലേക്കവള്‍ പേരുവെട്ടിപോകുമ്പോള്‍<br />
പ്രാര്‍ത്ഥനയായി ടീച്ചര്‍ പിന്നാലെചെല്ലും<br />
വെയിലല്ലാതാകാശമല്ലാതൊരു കുടയും ചൂടാതെ<br />
അവള് പോകുന്നത് നോക്കിനില്ക്കും<br />
പോകുന്നപോക്കില്‍കൊഴിഞ്ഞ അവളുടെ പാദസരമണി<br />
ഒറ്റക്കണ് നോട്ടത്താല് പെറുക്കിസൂക്ഷിക്കും<br />
മറ്റേക്കണ്ണിനാല്‍ ക്ലാസ്സ് നിശ്ശബ്ദമാക്കും.<br />
<br />
(കലാപൂര്‍ണ്ണ മാസിക,മെയ് 2016)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-10325057645446304512016-02-28T19:22:00.000+05:302016-02-28T19:22:47.620+05:30ആനക്കരയിലെ മരങ്ങള്‍<br />
കൊച്ചിയില്‍ വൃക്ഷങ്ങള്‍ തലയാട്ടി നിന്ന അതേകാലം<br />
ആനക്കരയിലും ആകാശം തൊടുന്ന<br />
ചില മരങ്ങളുണ്ടായിരുന്നു.<br />
<br />
നരേന്ദ്രനും ഞാനും ആ മരച്ചോട്ടിലൂടെ നടന്നു<br />
നീണ്ട കാലുകളുള്ള നരേന്ദ്രന്<br />
ഓടുംപോലെ നടക്കുമ്പോള്‍<br />
ഒപ്പമെത്താന്‍ ഞാനുമോടി.<br />
എറിഞ്ഞിടത്ത് കൊള്ളുന്ന ഉന്നം കൊണ്ടവന്<br />
ഞാവല്‍പ്പഴം വീഴ്ത്തും<br />
ചവര്‍പ്പു തൊണ്ടയില്‍ വയലറ്റു നാവ് കൊണ്ട്ട്<br />
കഥ കെട്ടി പറയും.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiGhIN1VxcUzJT2l0rHmk-43BqyZKKQ20skgUrli0EjREs2TFGjSzBUBZ3KjSCHnRT696lwTy8vmU-ENwgrBcJ7p2JSDgkDLbtbZUu48Uhpsa-sT7np8W0Ezt2rBCR5M9GLUVOPvQy0UAX/s1600/IMG_20160206_121749.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiGhIN1VxcUzJT2l0rHmk-43BqyZKKQ20skgUrli0EjREs2TFGjSzBUBZ3KjSCHnRT696lwTy8vmU-ENwgrBcJ7p2JSDgkDLbtbZUu48Uhpsa-sT7np8W0Ezt2rBCR5M9GLUVOPvQy0UAX/s200/IMG_20160206_121749.jpg" width="152" /></a>എന്റെ പണി മൂളലാണ്<br />
കഥ പറഞ്ഞവന് തളരും<br />
മൂളി മൂളി ഞാനും.<br />
<br />
ആനക്കര വടക്കത്തെ<br />
അമ്മു സ്വാമിനാഥന്,ക്യാപ്റ്റന്‍ ലക്ഷ്മി<br />
സുഭാഷിണി അലി,കുറ്റിപ്പുറം പാലം,<br />
ഇടശ്ശേരി,കേളപ്പന്,ഗോവിന്ദന് വഴി<br />
പൊന്നാനിയിലെത്തുമ്പോഴേക്കും<br />
ഞങ്ങളുടെ ശരീരം ഉപ്പുകുറുക്കി തളരും<br />
സ്വാതന്ത്യം നേടി രണ്ടുദേശങ്ങളായി പിരിയും.<br />
<br />
കഥയുടെ ചുറ്റുകോണിയില്‍ കയറി കുന്നിന് പുറത്തെക്ക്<br />
അതിവേഗം കയറിപ്പോകും മുന്‍പ് അവന് പറഞ്ഞു:<br />
ഒരിക്കല്‍ ഞാവല്‍പ്പഴങ്ങളെപ്പറ്റി<br />
കഥയെഴുതും,അല്ലല്ല ഒരുകവിത.<br />
ഒപ്പമെത്താതെ ഞാനുമെന്റെ മൂളലുംതാഴെ കിതച്ചു നില്ക്കുമ്പോള്<br />
ഒറ്റച്ചാട്ടത്തിനവന്‍ ഒരു മല മറികടന്നു.<br />
അതുകണ്ട് വീട്ടിലെത്തി<br />
മരക്കോണിയുടെ ഇളകുന്ന പടികള്‍ കയറുവാന്‍ നോക്കി<br />
രണ്ടു പടി കയറി, ഒരു പടിഇറങ്ങി<br />
ഒരു പടി കയറി,രണ്ടു പടി ഇറങ്ങി<br />
ഉയരം കണ്ട് പേടിപൂണ്ടു.<br />
<br />
നീയിപ്പോഴും കഥകള്‍ പറയുന്നു<br />
വലിയമരങ്ങള്‍ക്കൊപ്പം നടക്കുന്നു<br />
എനിക്കു മാത്രമല്ലാതെ നീ പറയുന്ന കഥകള്‍ക്കും<br />
ഞാന്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ട്.<br />
കേള്‍ക്കാത്ത ഉയരത്തിലാണ് നീ എന്നേയുള്ളു.<br />
ആയിരം മൂളക്കങ്ങളില്‍ നിന്ന്<br />
എന്നെ തിരിച്ചറിയുന്നില്ലെന്നേയുള്ളു<br />
<br />
ഹാ! ആനക്കരയിലെ ഞാവലുകള്‍<br />
അതിന് വയലറ്റു ചവര്‍പ്പ്<br />
എന്നൊക്കെ നീ ഓര്‍മ്മകള്‍ വരയുമ്പോള്‍<br />
ഞാനതിന് ചുവട്ടില്‍ എന്നെയും കൊണ്ടുപോയി നിര്‍ത്തുന്നു<br />
ഒരുകാലത്ത് നമ്മളൊന്നിച്ചനുഭവിച്ച തണലും വെയിലുമെന്നു കരുതുന്നു<br />
ഒരു നാടോടിക്കാറ്റ് ഉന്നമില്ലാത്ത എനിക്ക്<br />
നാലഞ്ചു ഞാവല്‍പ്പഴങ്ങള്‍ വീഴ്ത്തിത്തരുന്നു.<br />
<br />
ഇതായിരിക്കാം നീ എഴുതുമെന്ന് പണ്ട് പറഞ്ഞ ആ കവിത.<br />
ആ കാറ്റ് നീയായിരുന്നെന്ന് കരുതിക്കോട്ടെ?<br />
വെറുതെ.വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com4tag:blogger.com,1999:blog-573321671385593733.post-37312707534032864582015-11-29T22:03:00.001+05:302015-11-29T22:03:30.050+05:30ചില്‍ഡ്രന്‍സ് പാര്‍ക്ക്<br />
കളി പാതിയാക്കി കുട്ടികള്‍ മടങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍<br />
ഒഴിഞ്ഞ കളിത്തട്ടുകളും ഊഞ്ഞാലുകളും കളിക്കോപ്പുകളും.<br />
കുട്ടികള്‍ പോയിട്ടും കളിക്കോപ്പുകള്‍ അടങ്ങിയിരിക്കുന്നില്ല.<br />
ഒരു പന്ത് എങ്ങോട്ടുരുളണമെന്ന് ശങ്കിച്ച്,<br />
ഊഞ്ഞാല് ഉയരുകയാണോ താഴുകയാണോ എന്നന്തം വിട്ട്,<br />
കളിത്തട്ട് പൊങ്ങണോ താഴണോ എന്ന് സംശയിച്ച്.<br />
<br />
2.<br />
അടുത്തകൊല്ലം വരാമെന്ന് പറഞ്ഞ്<br />
അവധി തീരും മുമ്പേ കുട്ടികള്‍ പോയി.<br />
മാവിന് ചുവട്ടിലും മുറ്റത്തിന്റെ മൂലയിലുമൊക്കെ<br />
മണ്ണപ്പവും പ്ളാവിലക്കയ്യിലും പാത്രങ്ങളും.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6GTe50xxvS6tGBtjjCf1E2NLTaGL9-oUAFlaPjtDisZg1TUxmU4iGDaHWKhM5MHLtkYnoQp1HgL0Ry1AncPpniJdITAfBGjxxNCF91ehPS6_3epIZUBd5x2t52ceyDrbg87srvdwtMlU0/s1600/IMG_20151116_131843.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6GTe50xxvS6tGBtjjCf1E2NLTaGL9-oUAFlaPjtDisZg1TUxmU4iGDaHWKhM5MHLtkYnoQp1HgL0Ry1AncPpniJdITAfBGjxxNCF91ehPS6_3epIZUBd5x2t52ceyDrbg87srvdwtMlU0/s320/IMG_20151116_131843.jpg" width="184" /></a>മടങ്ങിവരാം,എന്നിട്ട് വേവ് നോക്കാം<br />
ഊഞ്ഞാലില്‍ ഒരു വട്ടം കൂടി ആടാം<br />
മാവിനൊരു കല്ലെറിയാം എന്നൊക്കെ കരുതി<br />
ഇത്തിരി വെള്ളം കുടിച്ചു വരാന്‍ വീട്ടിനുള്ളിലേക്കോ<br />
ബെല്ലടിക്കുന്നത് കേട്ട് സ്ക്കൂളിലേക്കോ ഓടിപ്പോയവര്‍<br />
പിന്നെ മടങ്ങാന്‍ മറന്നു.<br />
മറന്നു മറന്ന് അവര്‍ മുതിര്‍ന്നവരായി<br />
ജ്ഞാനവൃക്ഷത്തിന്റെ തുഞ്ചത്ത് പൂവിട്ടു.<br />
3.<br />
മരച്ചോട്ടില്‍ പുതിയൊരൂഞ്ഞാലിട്ട്<br />
പുതിയകുട്ടികളെ കാത്ത്<br />
വേരുകളില്‍ ചാഞ്ഞിരിക്കുമ്പോള്‍<br />
ഒരു പന്ത് ഉരുണ്ടുരുണ്ടു വന്ന് കാലില്‍ തൊട്ടുവെന്ന് തോന്നി<br />
പെട്ടെന്നുണര്‍ന്നതും<br />
പന്ത് വലിയൊരു മോണിറ്റര്‍ സ്ക്രീനിലേക്കുരുണ്ടു പോവുന്നതും<br />
ഒരു കുട്ടി ദൂരെയിരുന്നതിനെ നിയന്ത്രിക്കുന്നതും<br />
ഊഞ്ഞാലും മരങ്ങളും പാര്‍ക്കുമതിന്റെപിന്നില്‍ മറയുന്നതും<br />
കണ്ട് കണ്ടങ്ങനെ<br />
ഒരിടത്തൊരു ചില്‍ഡ്രന്‍സ് പാര്‍ക്ക് .<br />
(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ് ,2015,നവമ്പര്‍ 7)<br />
<br />
<br />വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com1tag:blogger.com,1999:blog-573321671385593733.post-12362817150984543422015-10-21T20:26:00.001+05:302015-10-21T20:26:27.876+05:30അത്ര ഭംഗിയിലല്ലാതെ.<br />
<br />
അകാലക്രമത്തില്‍<br />
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.<br />
നീയടുക്കിവെച്ച പാത്രങ്ങളും<br />
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും<br />
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,<br />
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,<br />
അത്ര ഭംഗിയിലല്ലാതെ.<br />
(ഇന്ന് മാസിക, ഒക്ടോബര്‍,2015)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com1tag:blogger.com,1999:blog-573321671385593733.post-53180656473020611962015-10-16T08:24:00.000+05:302015-10-16T08:24:37.750+05:30അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0Wb0EfrOC_d5TXzo-CqclTvoDGF4vwGToKYCa5_aH48YsvNOoFAVbdvuOW13FX0uUhSOwctwXcTIynFRvMTg-SVhBSYk3U3Af756DwqsrPT_hOIdIxcCl5BmRCsLaA9m8Uol-GllOPdti/s1600/IMG_20150920_153102.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="197" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0Wb0EfrOC_d5TXzo-CqclTvoDGF4vwGToKYCa5_aH48YsvNOoFAVbdvuOW13FX0uUhSOwctwXcTIynFRvMTg-SVhBSYk3U3Af756DwqsrPT_hOIdIxcCl5BmRCsLaA9m8Uol-GllOPdti/s320/IMG_20150920_153102.jpg" width="320" /></a></div>
<br />
ഏഴാം നിലയില്‍ നിന്ന് ചാടാനൊരുങ്ങിയവളെ<br />
ഒരു പക്ഷിയാക്കി പറത്തി വിട്ടു.<br />
എത്ര ചാടിയിട്ടും അവള്‍ക്ക് ഭൂമി തൊടാനായില്ല<br />
<br />
വെള്ളത്തില്‍ ചാടാനൊരുങ്ങിയവനെ<br />
ഒരു പരല്‍ മീനാക്കി<br />
എത്ര മുങ്ങിയിട്ടും അവന് പൊങ്ങി വന്നു<br />
<br />
കുടിക്കാനൊഴിച്ച വിഷം വീഞ്ഞാക്കി മാറ്റിയതിനാല്‍<br />
കുടിക്കുന്തോറും ലഹരി കൂടിവന്നു.<br />
ജീവിതമെന്നപോലെ മരണത്തെയും മറന്നു.<br />
<br />
പക്ഷേ പക്ഷികളും മീനുകളും മദ്യപരും<br />
അവരെ കൂട്ടത്തില്‍ കൂട്ടിയതേയില്ല<br />
മരിച്ചവരും ജീവിച്ചവരും ചേര്‍ന്ന്<br />
ഭൂമിയില്‍ നിന്നവവരെ പുറത്താക്കി.<br />
അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍<br />
അവരെ കയറ്റി വിടാന്‍ തീരുമാനമായി.<br />
<br />
(പടയാളി സമയം,സെപ്തംബര്‍ 2015)<br />
<br />വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com2tag:blogger.com,1999:blog-573321671385593733.post-25098829178943678042014-10-02T19:39:00.000+05:302014-10-02T19:39:13.493+05:30പുകമരംഎന്തുയരം വരും ഏകാന്തതയ്ക്ക്<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_T7AzQd6RoheFeeVC5uGHiSYL6KcRF82P7t5y6EmRkA94SCnF1APVHir_pav2sm8wyCVI6tFewKxdjeQCdEs59lpN633lHKRB2TNvYX3VQtLDW6tJL7CTp5zGSdPpzl7gyolT5gsfN8tG/s1600/10650032_928914477125910_7041954393345381447_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_T7AzQd6RoheFeeVC5uGHiSYL6KcRF82P7t5y6EmRkA94SCnF1APVHir_pav2sm8wyCVI6tFewKxdjeQCdEs59lpN633lHKRB2TNvYX3VQtLDW6tJL7CTp5zGSdPpzl7gyolT5gsfN8tG/s1600/10650032_928914477125910_7041954393345381447_n.jpg" height="200" width="195" /></a>കവുങ്ങു തെങ്ങു പോലെ<br />
ഒരു മരമാണെങ്കില്‍<br />
മരത്തിന്റെ ഉയരം<br />
എകാന്തതയുടെ ഉയരമാകുമോ<br />
മരത്തിന്റെ നിഴല്‍<br />
ഏകാന്തതയുടെ നിഴലാകുമോ?<br />
<br />
ഏകാന്തമാണോ മരങ്ങളെല്ലാം<br />
ചില്ലകള്‍ ചില്ലകളെ തൊട്ടുരുമ്മി<br />
വേരുകള്‍ വേരുകളെ കെട്ടിപ്പിടിച്ച്<br />
കാറ്റും മഴയും കൊണ്ട്<br />
ഉടലുകള്‍ നനഞ്ഞു കിടുത്ത്<br />
വെയിലത്തുണങ്ങിപ്പൊരിഞ്ഞ്<br />
എകാന്തമാവുമോ മരങ്ങള്‍? <br />
<br />
മുള്ളുകളാല്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന<br />
മുളങ്കൂട്ടത്തിന്റെ ഏകാന്തത<br />
സ്വയം പല്ല് ഞെരിക്കുന്നത് കേള്‍ക്കാം<br />
കെട്ടിപ്പിണഞ്ഞു കിടക്കുന്ന പുല്ലിന്റെ ഏകാന്തത<br />
ചുറ്റുപാടും പരക്കുമായിരിക്കും<br />
കുറ്റിയില്‍ കെട്ടിയ പശുവിന്റെ ഏകാന്തത<br />
അതിനെ കാര്‍ന്നുതിന്ന് ഒരു വട്ടമാക്കും.<br />
<br />
കവുങ്ങുകള്‍ തൊട്ടടുത്ത കവുങ്ങിനോട്<br />
വര്‍ത്തമാനം പറയുന്നത് കണ്ടിട്ടുണ്ട് -<br />
ഏകാന്തത പകുത്തു കൊടുക്കുകയാവണം.<br />
കരിമ്പനകള്‍ ഒറ്റക്കുനിന്നലറും<br />
തെങ്ങുകള്‍ തേങ്ങയും മടലും വലിച്ചെറിയും <br />
വള്ളികളുടെ ഏകാന്തത<br />
പിരിയന്‍ ഗോവണിയുണ്ടാക്കി<br />
അതില്‍ കയറിപ്പോകും.<br />
<br />
തൃശ്ശൂര്‍ പൂരത്തിനു നടുവില്‍ നിന്നുകൊണ്ടൊരാള്‍<br />
ഏകാന്തതയുമായി സല്ലപിക്കുന്നത്<br />
മേളപ്പെരുക്കങ്ങള്‍ക്ക് തലകുലുക്കുന്നതിനിടയിലും <br />
ഇലഞ്ഞിമരം ശ്രദ്ധിക്കുന്നത് കണ്ടു.<br />
<br />
വെട്ടിവീഴ്ത്തിയ വലിയോരേകാന്തതയെ<br />
മഴുകൊണ്ട് വെട്ടിക്കീറി<br />
അതിന്മേല് കിടന്ന്<br />
അഞ്ചരയടി ഏകാന്തത കത്തുമ്പോള്‍<br />
ആകാശത്തോളം<br />
ഒരു പുകമരം വളരുന്നതും<br />
ഇതാ,ഇപ്പോള്‍ നോക്കിനില്ക്കുന്നു.<br />
<br />
(<i>കടപ്പാട്: ശാന്തം മാസിക,2014,സപ്തംബര്‍</i>)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com2tag:blogger.com,1999:blog-573321671385593733.post-84542239884614484872014-07-30T20:52:00.002+05:302014-07-30T20:52:55.467+05:30ഒട്ടകപ്പക്ഷിയെ കണ്ടിട്ടില്ല..<br />
എന്റെ നാളിലെ പക്ഷിയല്ല<br />
വീട്ടുപക്ഷിയും നാട്ടു പക്ഷിയുമല്ല<br />
പണ്ടു തൊട്ടേ ഭാഷയിലുണ്ടാ പക്ഷി<br />
ചെറുപ്പം തൊട്ടേ പുസ്തകത്തിലുണ്ട്<br />
കാഴ്ച ബംഗ്ലാവിലുണ്ടെന്ന് കേട്ടിട്ടുണ്ട്<br />
സിനിമയിലും ടെലിവിഷനിലും<br />
അവഓടി നടക്കുന്നു<br />
തലപൂഴ്ത്തി ലോകത്തെ ഇല്ലാതാക്കുന്നു<br />
ഒട്ടകപ്പക്ഷിയുടെ വേഷം കെട്ടി<br />
അതിനെ പറ്റിക്കാന്‍ പോകുന്നൊരു പാവത്താനെ<br />
ഒരു സിനിമയില്‍ കണ്ടു*<br />
അയാളാണ് തീവിഴുങ്ങിപ്പക്ഷി.<br />
<br />
കാണാതെയും<br />
എന്നോടൊപ്പമുണ്ടാ പക്ഷി<br />
തല മണലില്‍ പൂഴ്ത്തി നില്ക്കുന്ന എന്നെ<br />
പക്ഷിയല്ലാത്തൊരാ പക്ഷി,<br />
മൃഗമല്ലാത്ത മൃഗം<br />
അദൃശ്യനാക്കി മാറ്റുന്നു.<br />
<br />
ഗരുഡനും ജടായുവും വിഹരിക്കുന്ന<br />
അതേ ശബ്ദ താരാവലിയില്‍<br />
ഒട്ടകപ്പക്ഷിയും ഓടി നടക്കുന്നു<br />
വല്ലപ്പോഴും വലിയൊരു മുട്ടയിട്ട്<br />
അതെടുക്കാന്‍ വരുന്നവനെ കൊത്തിയോടിക്കുന്നു .<br />
____________<br />
*സോങ്ങ് ഓഫ് സ്പാരോസ്-മജീദ് മജിദി<br />
(ഉള്ളെഴുത്ത് ജൂലൈ 2014)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com2tag:blogger.com,1999:blog-573321671385593733.post-19560596681880267832014-03-28T07:42:00.000+05:302014-03-28T07:54:55.621+05:30ശശികലയുടെ വീട്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNp5iBD5dhDv20tfZqLBh37ZC1ilLTG8y2icNUt4CS5H6csGUNbiloekBP-WtMXLZVBtsTlhMc3JwXaOiELiD5bUIX7xMD9IAnBlMDKUWd5U_x0BaqMOOjM585lt4umeqU9YASzv-iBWKr/s1600/DSCN3800.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNp5iBD5dhDv20tfZqLBh37ZC1ilLTG8y2icNUt4CS5H6csGUNbiloekBP-WtMXLZVBtsTlhMc3JwXaOiELiD5bUIX7xMD9IAnBlMDKUWd5U_x0BaqMOOjM585lt4umeqU9YASzv-iBWKr/s1600/DSCN3800.JPG" height="200" width="174" /></a></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
ശശികലയുടെ വീടിനുമുന്നിലൂടെ ബസ്സില്‍ പോകുമ്പോള്‍<br />
ഇടതു വശത്തിരുന്നാൽ<br />
മുറ്റത്തേക്ക് ഒന്നു പാളി നോക്കാം <br />
അവള് ചവിട്ടിക്കയറുന്ന ഒതുക്കുകള്‍ <br />
അവളഴിച്ചിട്ട ചെരുപ്പുകള്‍ <br />
അലക്കിയിട്ട അവളുടെ പാവാടയും കുപ്പായവും <br />
ഒറ്റക്കണ്ണുകൊണ്ടെല്ലാം കണ്ടു തീര്‍ക്കും. <br />
കോതിവലിച്ചെറിഞ്ഞ മുടിയിഴകള്‍ <br />
കൊഴിഞ്ഞു നിലത്തുവീണ പൊട്ട് <br />
വെട്ടിയിട്ട നഖങ്ങള്‍<br />
പാദസരത്തിലെ കൊഴിഞ്ഞുവീണ ഒരു മണി <br />
മറെറ കണ്ണുകൊണ്ടതെല്ലാം പെറുക്കിയെടുക്കും.<br />
അപ്പോഴേക്ക് ബസ്സ് ഇറക്കമിറങ്ങി വയലിലെത്തും.<br />
<br />
തിരിച്ചുവരുമ്പോള്‍ രാത്രിയാവും.<br />
കയറ്റം കയറുന്ന ബസ്സിൽ വലതുഭാഗത്തിരുന്ന് <br />
അവളുടെ ഉറങ്ങുന്ന വീട് കാണും <br />
ഇരുട്ടില്‍ അവള്‍ക്കുചുറ്റും ഒരു പ്രഭാവലയം<br />
മിന്നാമിന്നിയായി പറന്നു നടക്കും<br />
ബസ്സിനു പുറകേ കുറേ ദൂരം പറന്നു വരും<br />
<br />
കാലത്ത് മുറ്റമടിക്കാന്‍ വരുമ്പോള്‍<br />
ഉരുണ്ടു കളിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ട് <br />
അവള് പെണ്മക്കളെ രണ്ടാളെയും വിളിക്കും <br />
അമ്മയിന്നലെ കണ്ട സ്വപ്നത്തില്‍<br />
മുറ്റത്തു കളഞ്ഞുപോയ<br />
കണ്മണികളെന്നു പറഞ്ഞ് കോരിയെടുക്കുമ്പോള്‍<br />
അവ ആലിപ്പഴം പോലെ അലിഞ്ഞു പോകും<br />
അമ്മയ്ക്ക് പ്രാന്തെന്ന് കുട്ടികള്‍ കളിയാക്കും<br />
അതു ശരിയെന്ന് അച്ഛനും ഏറ്റുപിടിക്കുമ്പോള്‍<br />
കളഞ്ഞുപോയ കണ്ണിനുടമയെ വിളിക്കാന്‍<br />
അവള് വീട്ടിനുള്ളിലേക്കോടും <br />
കണ്ണടച്ചവളമര്‍ത്തുന്ന നമ്പര്‍<br />
നേരം വൈകിയുറങ്ങിയ അയാളെ<br />
ഒരു വിറയലായി ഉണര്‍ത്തും.<br />
<br />
(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ്പ് ,15 മാര്‍ച്ച് 2014)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com9tag:blogger.com,1999:blog-573321671385593733.post-19029372977820128782013-07-21T10:07:00.000+05:302013-07-21T10:07:36.940+05:30അളന്നു നോക്കുമ്പോള്കുന്നു നിന്നേടം<br />
ഇത്രവേഗമൊരു കുഴിയാവുമെന്ന്<br />
കുട്ടിക്കാലത്ത്<br />
ഒട്ടും കരുതിയില്ല<br />
കുളം നികന്നപ്പോഴാണ്<br />
അതിന്റെ ഇല്ലാത്ത ആഴമറിഞ്ഞത്<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgVVhkOxVbpPJBoQOTZ_yo2CZLaUz-J_xegh7BqEaCSPLpsUOrysrrXWD-geIud6KZ12k0Ji6v6ZTo2kFb3gAiq-xp2Kpf01Rj3gwm9lLfwP9Kb-Tac2lpwRCeTadejJjJyoGhsWZrYEfa/s1600/Copy+of+DSCN1764.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgVVhkOxVbpPJBoQOTZ_yo2CZLaUz-J_xegh7BqEaCSPLpsUOrysrrXWD-geIud6KZ12k0Ji6v6ZTo2kFb3gAiq-xp2Kpf01Rj3gwm9lLfwP9Kb-Tac2lpwRCeTadejJjJyoGhsWZrYEfa/s320/Copy+of+DSCN1764.jpg" width="175" /></a></div>
മാവുവെട്ടിയപ്പോഴാണ്<br />
എത്രകുറച്ചു വേരു കൊണ്ടാണത്<br />
ഉറച്ചു നിന്നതെന്നറിഞ്ഞത്<br />
ഒരാളെ ദഹിപ്പിക്കാനുള്ള<br />
വിറകാണാകെയെന്നറിഞ്ഞത്<br />
നഷ്ടമായപ്പോഴാണ്<br />
കൂടെയുണ്ടായിരുന്നത്<br />
പ്രണയമായിരുന്നുവെന്നറിഞ്ഞത്.<br />
<br />
അളക്കാത്ത ആഴവും ഉയരവും<br />
പുറത്തറിയാത്ത വേരുകളും<br />
അറിയാതെ കൂടെ നടക്കും പ്രണയവും<br />
മതിയായിരുന്നു,<br />
അത്ര മതിയായിരുന്നു.<br />
...........................................<br />
(ഇത്തിരി പഴയൊരു കവിത)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com4tag:blogger.com,1999:blog-573321671385593733.post-19347655064857666342013-03-02T10:17:00.000+05:302013-03-02T10:17:01.611+05:30വാഹന പൂരുഷന്<br />
ഞങ്ങളെ നീ മറന്നതു പോലെ<br />
നിന്നെയും ഞങ്ങള്‍ മറന്നുപോകും.<br />
<br />
രാത്രിയില്‍ അതേ വാഹനമോടിച്ച്<br />
ആളൊഴിഞ്ഞ നഗരത്തില്‍<br />
ഞങ്ങളല്ലാത്ത ഞങ്ങളുണ്ടാവും<br />
അതേവഴിയില്‍<br />
അതേ സ്റ്റോപ്പില്‍<br />
നീയല്ലാത്ത നീ കൈ കാണിക്കും<br />
വണ്ടിയിലുച്ചത്തില് പാട്ടു വെക്കും<br />
അതേ ഹിന്ദിപ്പാട്ട്.<br />
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും<br />
ചായമടിച്ച ശരീരവുമായി<br />
വാഹനമൊരു പുരുഷനാകും<br />
ഹോണടിച്ച്,ഗിയര്‍ മാറ്റി,<br />
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി<br />
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...<br />
അവസാന തുള്ളിയും അണ്ണാക്കിലിറ്റിച്ച്<br />
ഒഴിഞ്ഞ വെള്ളക്കുപ്പി<br />
ഒടിച്ചു ചുരുട്ടി വലിച്ചെറിയും.<br />
വാഹനമോടിക്കൊണ്ടിരിക്കും.<br />
<br />
മൈനസ് ഡിഗ്രി ദില്ലിയില്‍ നിന്ന്<br />
മകരക്കുളിരിലേക്കോടിവരുന്നു<br />
അതി വേഗത്തിലാവാഹനം.<br />
കവിതയുടെ ഒരു കഷ്ണം ച്യൂയിങ്ങ് ഗം ചവച്ച്<br />
തല പുറത്തേക്കിട്ട് പാടുന്നു ഞങ്ങള്‍:<br />
പേരറിയാത്തൊരു പെണ്കിടാവേ<br />
നേരറിയാത്തൊരു പെണ്കിടാവേ...<br />
<br />
(തോര്‍ച്ച മാസിക/ജനു-ഫെബ്രു 2013)<br />
വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com6tag:blogger.com,1999:blog-573321671385593733.post-46462526069132113012012-10-11T19:14:00.000+05:302012-10-11T19:14:07.329+05:30രണ്ടു കാക്കക്കവിതകള്‍<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjOo-4tQ26fMfPJRlZWfAbVndcu4efMBUILqg0Xszh6xypRw_PcgsXAcAYUBfhoOKjeyHf6SNTjKdXc1mmz8VCc_dz4xOvSWB1RLFfgzifi1kIlxOTIA8GNpTQ4PKEV7hmj9UtffLbqp_1/s1600/Copy+of+kakkakavithakal.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjOo-4tQ26fMfPJRlZWfAbVndcu4efMBUILqg0Xszh6xypRw_PcgsXAcAYUBfhoOKjeyHf6SNTjKdXc1mmz8VCc_dz4xOvSWB1RLFfgzifi1kIlxOTIA8GNpTQ4PKEV7hmj9UtffLbqp_1/s200/Copy+of+kakkakavithakal.JPG" width="193" /></a><b style="background-color: #cccccc;">കേകയല്ല.</b><br />
<br />
ഒടിച്ചു മടക്കാന്‍ നോക്കിയിട്ടും<br />
മടങ്ങാതെ കിടപ്പാണ്<br />
എല്ലുനീണ്ട ചിലത് .<br />
വാക്കുകളെന്നും പറയാം.<br />
<br />
മൂന്നും രണ്ടും രണ്ടെന്നു<br />
കൂട്ടില്‍ കയറാതെ<br />
പീലി നിവര്‍ത്താതെ<br />
ഒറ്റയ്ക്കൊരുവരിയായി<br />
രണ്ടു പാദങ്ങളില്‍ ചാടി നടക്കുന്നു.<br />
<br />
കേകയായില്ല<br />
കാക്കയായി<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<b style="background-color: #cccccc;">അയയില്‍ എന്റെ കുപ്പായം</b><br />
<br />
വലിച്ചുകെട്ടിയ അയയില്‍<br />
തൂങ്ങിക്കിടന്നാടുന്നു<br />
ആണുടുപ്പുകളും പെണ്ണുടുപ്പുകളും<br />
കുട്ടിയുടുപ്പുകളും.<br />
വെള്ളം ഇറ്റുതീര്ന്നിട്ടില്ല<br />
വെയിലവയെ പൊതിയുന്നുണ്ട്<br />
കാറ്റോടിവന്ന് വട്ടം ചുറ്റുന്നു<br />
നനവാറി വരുമ്പോള്‍<br />
ഒരു കാക്ക വരും<br />
ചാഞ്ഞും ചെരിഞ്ഞും നോക്കും<br />
കൈകോര്‍ത്ത് കാലു കോര്‍ത്ത്<br />
കാറ്റത്ത് പറന്നു പൊങ്ങുന്ന<br />
അടിയുടുപ്പുകളെ നോക്കി<br />
ഇനിയൊരിക്കലാട്ടെ എന്ന്<br />
വെറുതെ പറന്നു പോകാം<br />
അല്ലെങ്കില്‍ അയല്‍ വീട്ടിലേക്ക് പറക്കും<br />
അവിടെ ഒറ്റക്കു കിടന്നാടുന്ന<br />
നീളന്‍ കുപ്പായം ഞാനും കാണുന്നുണ്ട്.<br />
<br />
കാറ്റും വെയിലും കൂടി<br />
ആരും കാണാത്തൊരയയില്<br />
എന്റെ കുപ്പായമുണക്കുന്നതിനരികെക്കൂടി<br />
പറക്കല്ലേ കാക്കേ.<br />
<br />
(മാതൃകാന്വേഷി/സെപ്തംബര്‍ 2012)<br />
വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-82729467335144219332012-07-30T20:51:00.000+05:302012-07-30T20:51:03.344+05:30തോന്നും പടി ആകാശവും ഭൂമിയും ശബ്ദതാരാവലിയും<br />
തോന്നും പടിയാണാകാശം.<br />
കാലിഡോസ്കോപ്പില് പതിച്ചു കിട്ടിയ<br />
നിറങ്ങളും രൂപങ്ങളും<br />
എണ്ണിത്തിട്ടമാക്കുമ്പോഴേക്ക്<br />
ഏതൊ കൈ അത് തട്ടി മാറ്റും.<br />
ഭ്രാന്തു പിടിക്കാതിരിക്കുന്നതെങ്ങനെ?<br />
മേഘങ്ങളുരുണ്ടുകൂടി<br />
ആനക്കൂട്ടങ്ങളാവുന്നതും<br />
തുമ്പിക്കൈകള്‍ ചീറ്റി<br />
മഴ പെയ്യിക്കുന്നതും<br />
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി വിളിക്കുന്നതും<br />
മേഘങ്ങളുടെ കീശയില്‍<br />
പ്രണയ ലേഖനമിട്ടുകൊടുക്കുന്നതും<br />
നിലാവ് ഒരു പുഴയായി നീരാടാന്‍ വിളിക്കുന്നതും...<br />
ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം.<br />
<br />
2<br />
<br />
തോന്നും പടി തന്നെ ഭൂമിയിലും.<br />
പച്ച മാഞ്ഞ് മഞ്ഞയും കറുപ്പുമാവുന്നു<br />
മലകള്‍ നദികളാവുന്നു<br />
നദികള്‍ കടലുകളാവുന്നു<br />
കടല്‍ മലകളായി മടങ്ങിവരുന്നു.<br />
കാലത്തെ ഓടിത്തോല്പിക്കുന്ന വണ്ടികള്‍<br />
സ്ഥലത്തെ പറത്തിവിടുന്ന വിമാനങ്ങള്‍<br />
ഒരു ചിറകാകാശം,<br />
മറു ചിറകു ഭൂമിയെന്നു<br />
പറക്കുന്ന പക്ഷികള്‍.<br />
ഉരുണ്ടുരുണ്ടു പരന്നു പോയ ഭൂമി.<br />
ഭ്രാന്തു തന്നെ കാണുന്നതൊക്കെയും.<br />
<br />
3<br />
<br />
ആകാശത്തിലോ ഭൂമിയിലോ<br />
ഭ്രാന്തന് കുടികിടപ്പില്ല.<br />
അനന്ത കാലം<br />
വട്ടം ചുറ്റിയെറിയുമ്പോള്<br />
ഇത്തിരി സ്ഥലം പതിച്ചുകിട്ടാനാണ്<br />
ഇറങ്ങിയോടൂന്നത്.<br />
ചങ്ങലയിഴഞ്ഞ പാടുകളും<br />
അകന്നവരും അടുത്തവരും<br />
അടുത്തുവരാതെ നോക്കി നിന്നവരും<br />
പുറകെയോടിയ ആരവങ്ങളും കൊണ്ട്<br />
മടങ്ങിയെത്തി,<br />
അതിനെ കാലം കൊണ്ടു പെരുക്കി,<br />
ആരും കണ്ടു പിടിക്കാത്തൊരുസ്ഥലമാക്കും.<br />
<br />
4<br />
<br />
ഭ്രാന്തന്റെ സ്ത്രീലിംഗമെന്തെന്ന്<br />
തര്‍ക്കിക്കുമ്പോള്‍<br />
അകത്തെ മുറിയില്‍ നിന്ന്<br />
ഒച്ചയില്ലാതൊരൊച്ച ഇഴഞ്ഞുവരും.<br />
എങ്ങും ഓടിപ്പോകാത്തവള്‍<br />
ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍<br />
ഇടക്കിടെ കൈയും കാലും കുടയുമൊച്ചയ്ക്ക്<br />
കാല്‍ത്തളക്കിലുക്കം<br />
കൈവളക്കിലുക്കം<br />
എന്നൊക്കെ വിളിക്കും<br />
തോന്നും പടിയുള്ള<br />
നമ്മുടെ ശബ്ദതാരാവലിയില്‍.<br />
----------------------<br />
(കേരള കവിത 2011-2012)<br />
<div>
<br /></div>
വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com2tag:blogger.com,1999:blog-573321671385593733.post-89227768070113151292011-04-02T21:30:00.000+05:302011-04-02T21:31:21.736+05:30പരാജിതരുടെ അടയാളങ്ങള്‍<div><i>(കവിയും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഐ.സി.സനില്‍ദാസ് ആത്മഹത്യ ചെയ്തിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മുപ്പതു വര്‍ഷങ്ങളായി.നിരവധി പ്രശസ്ത കവികളുടെ കവിതകളില്‍ ആ ആത്മഹത്യ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് <a href="http://kaakajanmam.blogspot.com/2011/04/blog-post.html">ഇവിടെ </a>വായിക്കാവുന്നതാണ്.പരാജിതര്ക്കയി സമര്‍പ്പിക്കപ്പെട്ട ഒരു കവിത(കുറച്ചു മുന്പെഴുതിയത്)ഇവിടെ ചേര്‍ക്കുന്നു.(‘വയനാട്ടിലെ മഴ‘ എന്ന സമാഹാരത്തില്‍ നിന്ന്)</i></div><div><br /></div><div>പരാജിതനെ</div><div>ആര്‍ക്കും തിരിച്ചറിയാം.</div><div>ചിരിക്കാനൊ കരയാനോ വിടരാതെ</div><div>മൌനത്താല്‍ മുദ്രവെച്ച ചുണ്ടുകള്‍</div><div>അമ്പുകളേറ്റ വടുക്കള്‍</div><div>ചൂടോ തണുപ്പോ നീറ്റലോ</div><div>മറന്നുപോയശരീരത്തില്</div><div>കാലത്തിന്റെ ടിക് ടിക്</div><div>എന്നേ നിലച്ചുപോയിരിക്കും</div><div>തുറന്നിരുന്നാലും അടഞ്ഞിരുന്നാലും</div><div>കാഴ്ചകളൊന്നും പതിയാത്ത</div><div>ചൂഴ്ന്നുപോയ കണ്‍കുഴികള്‍,</div><div>ആസക്തി</div><div>തൊണ്ടയില്‍ നിന്നിറങ്ങാത്ത അപ്പമായി,</div><div>തിരസ്ക്കാരം വമനേച്ഛയായി</div><div>വിടവാങ്ങലുകള്‍</div><div>കൈ വീശലുകള്‍</div><div>കണ്ണുനീരുകള്‍</div><div>തലകുനിച്ചൊരു തിരിച്ചു പോക്ക്..</div><div>പരിത്യക്തനും പരാജിതനും</div><div>ഒരേനാണയത്തിന്റെ</div><div>ഒരേ വശത്തുറക്കമില്ലാതെ</div><div>തിരിഞ്ഞും മറിഞ്ഞും കിടക്കും.</div><div><br /></div><div>പരാജിതനെ ആര്‍ക്കും തിരിച്ചറിയാം</div><div>അയാള്‍ക്ക് ഒന്നല്ല പേരുകള്‍</div><div>ഇടപ്പള്ളി,രമണന്,സനില്‍ദാസ്,ഗുഹന്,</div><div>കിഷോര്‍,പ്രേമന്,കൃഷ്ണപ്രസാദ്,സാംസണ്</div><div>ഏതു പേരുമാകാം.</div><div>തിരിച്ചറിയാനുള്ള </div><div>പൊതു അടയാളങ്ങളെല്ലാം കഴിഞ്ഞ്</div><div>ഓരോ പരാജിതനും</div><div>അയാളുടെ സ്വന്തം പരാജയചിഹ്നമുണ്ടാവും.</div><div>ഒരു വീതുളി</div><div>ഒരു പരിഹാസക്കുരുക്ക്</div><div>അന്യമായ ചന്ദ്രിക</div><div>വായിക്കാതെ പോയ ഒരുവരി</div><div>ഉലയില്‍ വെച്ചു കാച്ചിയെടുത്ത</div><div>പ്രേമത്തിന്റെ ഒരു വായ്ത്തല..</div><div>ആചിഹ്നം കൊണ്ടാണയാള്‍</div><div>ആശാരിയോ</div><div>കരുവാനോ</div><div>കവിയോ</div><div>കള്ളനോ</div><div>കാമുകനോ</div><div>ആയിരുന്നതെന്ന് നാമറിയുന്നത്. </div><div><br /></div>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com1tag:blogger.com,1999:blog-573321671385593733.post-46751098358072125812010-11-24T19:14:00.004+05:302010-11-24T19:46:20.231+05:30ചിലപ്പോള്‍ ചെമ്പോത്ത്<div>കാണണമെന്നോര്‍ത്തിറങ്ങിയാല്‍ </div><div>കണ്ടില്ലെന്നുവരും </div>ചിലപ്പോള്‍ ചെമ്പോത്തിനെ.<div>പക്ഷത്തില്‍ പാതിചുവപ്പായതിനാല്‍</div><div>മറുപാതി മാത്രം കറുപ്പായതിനാല്‍</div><div>കാക്കയേക്കാള്‍ ഭംഗിയുള്ള പക്ഷിയെന്നു</div><div>കേട്ടുകേള്‍വിയുണ്ട്.</div><div><br /></div><div>ഓരോ നേരത്തോരോന്നു ചിലയ്ക്കും,</div><div>ലിപി കണ്ടുപിടിക്കാത്ത ഭാഷയില്‍.</div><div>പറക്കാറില്ല,കാക്കയെപ്പോലെ</div><div>കരയാറുമില്ല,തീരെ.</div><div>ഒരുകൊമ്പില്‍നിന്നടുത്തതിലേക്ക്</div><div>ചാടാന്‍ മാത്രം</div><div>ചുവന്നചിറകെന്തിനാണെന്ന്,</div><div>ആരെയും കടുപ്പിച്ചുനോക്കാതെ</div><div>ചുവന്ന കണ്ണെന്തിനാണെന്ന്,</div><div>ആര്‍ക്കുമറിയില്ല.</div><div><br /></div><div>പാതിചുവന്നചിറകായതിനാല്‍</div><div>കാക്കക്കൂട്ടത്തിനു പുറത്തായി,</div><div>ആകെ ചുവക്കാത്ത ചിറകായതിനാല്‍</div><div>ചെമ്പക്ഷികളിലിടം കിട്ടാതെ,</div><div>പാടാത്തതിനാല്‍</div><div>കുയില്‍ക്കൂട്ടത്തില്‍ പെടാതെ,</div><div>പറക്കാത്തതിനാല്‍</div><div>പക്ഷികുലത്തിനും പുറത്താണ്</div><div>ചിലപ്പോല്‍ ചെമ്പോത്ത്.</div><div><br /></div><div>ചുവന്നചിറകുമാത്രംവീശി</div><div>ചിലപ്പോളത്</div><div>പറപറക്കുന്നുണ്ടാവും.</div><div>ചിലപ്പോള്‍ കറുപ്പുചിറകിനാല്‍</div><div>ചിലപ്പോള്‍ രണ്ടും കൂടി.</div><div>അങ്ങനെ പറക്കുമ്പോള്‍</div><div>ചിലപ്പോള്‍ കുറുകും,ചിലയ്ക്കും.</div><div>പാടിയിട്ടുമുണ്ടാവും</div>ചിലപ്പോള്‍ ചെമ്പോത്ത്.<div>(കേരളകവിത/2010)</div>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com9tag:blogger.com,1999:blog-573321671385593733.post-69121597552432646332010-10-14T05:38:00.000+05:302010-10-14T05:44:15.919+05:30കുടിയേറ്റം<div>കിണറുപോലെ </div><div>കുഴിച്ചുപോയിട്ടും</div><div>വലയിട്ടു വലിച്ചെടുത്തും</div><div>ആകാശത്തു പറന്നുപിടിച്ചും</div><div>കുടിയേറ്റം നടത്താമെന്ന്</div><div>കാരണവന്മാര്‍ക്കുമറിയാമായിരുന്നു.</div><div><br /></div><div>കിണറിന്റെ ഓരോ വളയവും</div><div>ഓരോ തലമുറയായിരുന്നു.</div><div>പാതാളക്കരണ്ടികൊണ്ടിളക്കിയാല്‍</div><div>അടിയില്‍ നിന്ന് കേള്‍ക്കുന്ന</div><div>അസ്ഥിയില്‍ തട്ടുന്ന ഒച്ചയുള്ള</div><div>ആ കിണറ്റിലെ ജലമാണ്</div><div>ഞങ്ങള്‍ കുടിച്ചതും കുളിച്ചതും</div><div>കൃഷി നനച്ചതും.</div><div><br /></div><div>വയലിലിലെ തോട്ടില്‍</div><div>കണ്ണിയടുപ്പമുള്ള വലയെറിഞ്ഞാല്‍</div><div>ചില പൊടിമീനുകള്‍ കുടുങ്ങും.</div><div>പേരറിയാത്ത ആ മീനുകള്‍ക്കുള്ളില്‍</div><div>ഏതുമുതുമുത്തശ്ശിയുടെ</div><div>ഇല്ലാത്ത പേരായിരുന്നെന്ന്</div><div>വായിക്കാനായാല്‍ പിന്നെ</div><div>വയലും തോടും മീനുമുള്ള</div><div>ആ ഭൂമി ഞങ്ങള്‍ക്കു സ്വന്തം.</div><div><br /></div><div>ആകാശത്തേക്കു പറത്തിവിട്ട </div><div>കടലാസുവിമാനങ്ങള്‍</div><div>മടങ്ങിവരുമ്പോള്‍</div><div>അവയില്‍ ചിലതിന്</div><div>ചിറകുറച്ചിട്ടുണ്ടാവും</div><div>ചിലതിന് ചുണ്ടും കൊക്കുമുണ്ടാവും.</div><div>ഏതുതലമുറയിലെ</div><div>കാരണവരായിരുന്നെന്ന്</div><div>കരച്ചില് കേട്ടാലറിയാം.</div><div>കടലാസുപക്ഷി പറന്ന ദൂരവും</div><div>ഞങ്ങള്‍ വളച്ചെടുക്കും.</div><div><br /></div><div>അങ്ങനെ ഞങ്ങല്‍ നേടിയതാണീ</div><div>ഭൂമിവിസ്താരമൊക്കെയും.</div><div>മറിച്ചുവില്‍ക്കാനാവില്ല</div><div>രഹസ്യവാക്കിന്റെ</div><div>താക്കോലിട്ടു തുറന്ന്</div><div>ഞങ്ങള്‍ക്കുമാത്രം പ്രവേശിക്കാം.</div><div>(തോര്‍ച്ച മാസിക-ആഗസ്ത്/സെപ്തംബര്‍ 2010)</div>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com5tag:blogger.com,1999:blog-573321671385593733.post-5631962405556113032010-09-27T07:09:00.002+05:302010-09-27T07:16:11.460+05:30വി.മോഹനകൃഷ്ണന്റെ കവിത/സാബുഷന്മുഖം .<span class="Apple-style-span" style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; color: rgb(51, 51, 51); line-height: 16px; "><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "><br /></p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">(ശ്രി.സാബു ഷണ് മുഖം ഫേസ് ബുക്കിലെഴുതിയ കുറിപ്പ്) ഒരുപാട് കാഴ്ചകള്‍ .ഒരുപാടുകാലങ്ങള്‍ .പടവുകള്‍ .പിരിവുകള്‍ .കാടും മഴയും പക്ഷിയും ഓര്‍മയും .ഇവയെല്ലാം കൂടിച്ചേര്‍ന്ന സഞ്ചാരപഥങ്ങളാണ് വി .മോഹനകൃഷ്ണന്റെ കവിതകള്‍ .'പഴയ ചെരുപ്പും പാട്ടകഷ്ണങ്ങളും'ചിലപ്പോള്‍ ചിതറി വീഴും .'സൂര്യന്‍ഒരാകാശത്താമര' നീട്ടും .വര്‍ഗീസ്സും കക്കയവും ടിയാന് മെന്‍ സ്ക്വയറും പിടഞ്ഞെത്തും .ജാനുവും 'ഹിമഗിരിവിഹാരവും' സനില്‍ദാസും ഗുഹനും തിരനോട്ടം നടത്തും.</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> </p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">ഒരു മരത്തെ ദൃശ്യമാക്കുന്ന ,ഒരുമഴത്തുള്ളിയെ പിടിച്ചെടുക്കുന്ന ,ഓരോര്മ്മയെ മട്ടുംഓര്‍മ്മിക്കുന്ന ,പാര്ശ്വവല്‍കരണങ്ങളില്‍ നിന്നും ഒരുകാഴ്ച്ചയെ മാത്രം തിരഞ്ഞെടുക്കുന്ന ....ക്ളോസപ്പ് ഷോട്ടുകളല്ല മോഹനകൃഷ്ണന്റെ കവിതകള്‍ .'വയനാട്ടിലെ മഴ 'എന്ന അയാളുടെ കാവ്യ സമാഹാരത്തിലെങ്ങും ലോങ്ങ് ഷോട്ടുകളാണ് .ആ ലോങ്ങ് ഷോട്ടുകളില്‍ കാട് മുഴുവനും .പക്ഷിച്ചിറകുകള്‍ നിറയെ.ഒത്തിരി മഴകള്‍. എണ്ണമറ്റ പരാജിതര്‍ .</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">ചരിത്രം ചതിച്ചവര്‍.</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">'പല പല പക്ഷികള്‍</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">പലതരം ജന്മങ്ങളും</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">തൂവലുകള്‍ പൊഴിച്ച്</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">പറന്നു പോകുന്നു '</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> </p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">ഒരേയിടങ്ങളെ പലയാങ്ങിളില്‍ ഈകവിതകള്‍ കാണിച്ചു തരുന്നു.ഒരു കാലത്തെ പലകാലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു .ഒരുയാത്രയെ പലയാത്രകളായിരൂപാന്തരപ്പെടുത്തുന്നു.</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">'സൂപര്‍ ഫാസ്റ്റ് ബസ്സുകളില്‍</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">സഞ്ചരിച്ചു തീരാത്ത ദൂരങ്ങള</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">്തീവണ്ടിയില്</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">കപ്പലില്‍ ജലോപരിയും</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">ആകാശവിതാനത്തില് വിമാനത്തിലും</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">കൂട്ടിനാരുമില്ലാതെ കാട്ടിലും</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">കീഴോട്ടും മേലോട്ടും</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">സമാന്തരമായും സഞ്ചരിച്ചു .'</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> </p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">പുറമേ സൌമ്യമെന്നു തോന്നാവുന്ന ഈ കവിതകള്‍ക്കുള്ളില്‍ അശാന്തിയുടെയും സംഘര്‍ഷങ്ങളുടെയും ചെത്ത്തിയെടുക്കലുണ്ട്.സമകാലികതയുടെ പ്രതിഘടനകളിലേക്കുള്ള അന്വേഷനങ്ങളുണ്ട് .'കൊയ്തൊഴിഞ്ഞുള്ള നെല്‍പ്പാടങ്ങളില്‍ കൂടി പൂതങ്ങല്‍ക്കൊപ്പം നടന്നു പോകും ഒറ്റു കാരന് 'എന്ന തിരിച്ചറിവുണ്ട് .Inner politics എന്ന് Gerardo Mosquera യും Internal cultural reality of poetry എന്ന് Cristian Paulഉംവിവക്ഷിക്കുന്ന മിന്നല്‍ തിളക്കങ്ങള്‍ 'വയനാട്ടിലെ മഴക്കിടയിലുണ്ട്.'</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> </p><div><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">ശ്രദ്ധിക്കപ്പെടേണ്ട ഒരുകവിയുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ കൊണ്ട് പ്രസക്തമായി തീര്‍ന്നിരിക്കുന്നു, ' വയനാട്ടിലെ മഴ.'</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> </p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">വയനാട്ടിലെ മഴ</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">(കവിതകള്‍-മെയ് 2009 )</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">വി.മോഹനകൃഷ്ണന് .</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; ">പ്രസാധനം :കറന്റ് ബുക്സ് ,തൃശൂര്‍ .</p><p style="font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 11px; text-align: left; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; line-height: 1.5em; "> <a href="http://www.facebook.com/notes/sabu-shanmughom/vimeahanakrsnanre-kavitasabusanmukham-/152831888084187">http://www.facebook.com/notes/sabu-shanmughom/vimeahanakrsnanre-kavitasabusanmukham-/152831888084187</a></p></div></span>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-77665617301415333812010-08-22T21:59:00.002+05:302010-08-23T07:49:41.634+05:30രാത്രി,ഉത്രാടരാത്രി<div>ഉത്രാടരാത്രി</div><div>ഉടലുള്ളരാത്രി</div><div>ഓര്‍മ്മയില്‍ നിന്റെ ആര്‍പ്പും വിളികളും</div><div>മുറ്റത്തിനപ്പുറം</div><div>വേലികള്‍ക്കപ്പുറം</div><div>കുന്നായിട്ടന്ന് കുന്നിച്ച രാത്രി</div><div>പാട വരമ്പില്‍ വഴുക്കിയ രാത്രി</div><div>ഉടല് വളര്‍ന്നു കൊഴിയുന്ന രാത്രി</div><div>ഉത്രാടരാത്രി</div><div><br /></div><div>ആരോടുചോദിക്കും</div><div>ചോദ്യങ്ങളെല്ലാം</div><div>ആരോടുമുത്തരം നല്കാത്തരാത്രി.</div><div><br /></div><div>രാത്രികള്‍ക്കപ്പുറം രാത്രിയാം രാത്രി</div><div>ഇത്രനാളത്തെ ഞാനല്ല ഞാനും</div><div>നീയല്ല നീയും,ഉത്രാടരാത്രി.</div><div><br /></div><div>ആവിഷ്ക്കരിക്കുവാനവാത്തരാത്രി</div><div>ഉത്രാടരാത്രി</div>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com3tag:blogger.com,1999:blog-573321671385593733.post-73629616883760321502010-05-05T06:40:00.002+05:302010-05-05T06:52:19.710+05:30പക്ഷി രാജന്(പക്ഷി നിരീക്ഷകനായിരുന്ന രാജന്റെ ഓര്‍മ്മയ്ക്ക്)<br /><br />പക്ഷിരാജനറിയാതെ<br />പറക്കില്ലൊരു പക്ഷിയും.<br />വിരിയില്ലൊരു മുട്ടയും.<br />എല്ലാമവന്റെ പക്ഷത്തിനു കീഴെ,<br />കാഴ്ചക്കു കീഴെ.<br />ജാനകിക്കു വേണ്ടി<br />ഒരുപക്ഷം മുറിച്ച്<br />ഭൂമിയിലേക്കു മടങ്ങിയതാണവന്‍.<br />ആകാശം കാണുവാന്‍<br />ഭൂമിയില്‍ നില്ക്കണമെന്നു പറഞ്ഞ്.<br /><br />ഇന്ന് പക്ഷിരാജന്റെ<br />ഭാര്യയും കുട്ടികളും<br />പണിതീരാത്തൊരു കൂടിന്റെ<br />മുന്നില്‍ നില്ക്കുന്ന ചിത്രം<br />പത്രത്തില്‍ കണ്ണ്ടു.<br />നീ പറന്നു മറഞ്ഞ ആകാശം<br />ചാരനിറത്തിലവര്‍ക്കുമേലെ.<br />ഭൂമികാണുവാന്‍<br />ആകാശത്തുനില്‍ക്കുന്ന<br />ഒരുപക്ഷിയാണതെന്ന്<br />അവര്‍ക്കു തോന്നാതിരിക്കില്ല.<br /><br />(പടയാളിസമയം മാസിക,ഏപ്രില്‍,2010)വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com8tag:blogger.com,1999:blog-573321671385593733.post-7342243040272933922010-01-01T20:03:00.003+05:302010-01-01T20:16:07.041+05:30കലണ്ടര്‍ ജന്മംപഴയ ചെരുപ്പും<br />പാട്ടക്കഷ്ണങ്ങളും<br />പെറുക്കി നല്കുമ്പോള്<br />പരാതികളും ഓര്‍മ്മകളും<br /> പൊതിയാക്കിത്തരും നിങ്ങള്‍.<br />കഴിഞ്ഞ ജനുവരിയില്‍ വാങ്ങിയ<br />ഹവായ് എന്നും<br />പിറന്നാളിന് കിട്ടിയ<br />സമ്മാനമെന്നുമുള്ള ഖേദങ്ങള്‍,<br />അന്നു ഞായറായിരുന്നതും<br />മക്കളുമൊത്തിരുന്ന്<br />സിനിമകണ്ടതുമായ ഓര്‍മ്മകള്‍.<br />ഓര്‍മ്മകള്‍ക്കും ഒഴിവുകള്‍ക്കും<br />ചുവപ്പക്കമുള്ള കലണ്ടര്‍<br />പെട്ടെന്ന് പുറകോട്ടു മറിക്കും നിങ്ങള്‍<br />സ്ഥലകാലങ്ങളെ കൂട്ടിമുട്ടിക്കന്‍.<br /><br />കള്ളികളും അക്കങ്ങളും<br />അച്ചടി മഷിയും<br />വീണ്ടും വീണ്ടും<br />ഒന്നുതൊട്ടുള്ള തുടക്കവുമാണ് കലണ്ടര്‍.<br />വാറുപൊട്ടിയ പഴയ ചെരുപ്പിലും<br />തുരുമ്പു പൊടിയുന്ന ഇരുമ്പിലും<br />കള്ളികളില്ലാത്ത<br />കലണ്ടര്‍ നിങ്ങള്‍ കാണില്ല.<br />കറുപ്പക്കങ്ങളും<br /> ചുവപ്പക്കങ്ങളും പോലെ<br />(ആരാണവ കറുപ്പിച്ചത്<br />ആരാണവ ചുവപ്പിച്ചത്)<br />ചുവരില്‍ തൂക്കി നിര്‍ത്താനാവില്ല<br />ചുരുട്ടി വെക്കാനാവില്ല.<br />എന്നാല്‍ ഈ തുരുമ്പ്<br />തേഞ്ഞു തീര്‍ന്ന ഈ ചെരുപ്പ്<br />ആര്‍ക്കും കാണാം<br />തൊടാം<br />അളവെടുക്കാം<br />ഒന്നിലേക്കും മടക്കമില്ല.<br /><br />ഈ ആക്രിക്കച്ചവടക്കാരിയെയും<br />നിങ്ങള്‍ ഓര്‍മ്മയുടെ കള്ളിയിലൊതുക്കും:<br />കഴിഞ്ഞാണ്ടില് ഇതേ ദിവസമാണവള്<br />വന്നതെന്ന് വരഞ്ഞു വെക്കും.വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com1tag:blogger.com,1999:blog-573321671385593733.post-7005188584959116562009-12-05T06:25:00.002+05:302009-12-05T06:36:21.337+05:30പട്ടം പറത്തുന്നവര്പട്ടം പറത്തുന്നതോര്ക്കുമ്പോള്<br />പക്ഷിയെ ഓര്‍മ്മവരും.<br />പക്ഷിയുടെ ഓര്‍മ്മ<br />ആകാശത്തില്‍ പറക്കും,<br />പിന്നെ മരക്കൊമ്പില്‍ വിശ്രമിക്കും<br />..................<a class="listlink" href="http://chintha.com/node/56391">കൂടുതല്‍ >>>></a>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-27564015842969679852009-11-15T07:11:00.002+05:302009-11-15T07:18:03.682+05:30വയനാട്ടിലെ മഴയിലും കവിത/കുഞ്ഞിക്കണ്ണന് വാണിമേല്മലയാളകവിതയുടെ പുതുമ ഉറയുരിച്ച് വ്യക്തമാക്കുന്ന കവിയാണ് വി. മോഹനകൃഷ്ണന്.<br />കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന പുസ്തകം. നാല്പത്തിയൊന്പത് കവിതകളുടെ ഉള്ളടക്കം.<br />നിശബ്ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്.നിശബ്ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്ണന് തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്തകത്തിലെ അവസാന <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1YcSD-qPT8dRmFobZeTbplMfrP_n_6Snc6_jtcoVjz6WBFBlhLOtboq5Gv9mCnhFKbENz5JB96SJ3A9xYR1VT2Ef70xSBk3CSfk7UuNgPyErRYVOv8MPcm5bif4L8JHvs5hpeGs5e1VE/s1600-h/v.mohanantebook.jpg"></a>കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്ദതയ്ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് വയനാട്ടിലെ മഴ.<br />പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്ചകളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്ക്കുന്ന ജീവിതഖണ്ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത് കാഴ്ചയ്ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്മതയുടെ കണ്ണട നല്കുന്നതിലാണ്. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF-eVXmYH_bIC84sBvxL-eVEIr0qXYggjVw9yUJmu8z_0xSA1OJSqn0Etd0P6Zfi54PJKC2nC_4EcNqCDvnpRA6tUibzMHtYJAx4E9UMuvmgFCSlItWYmNQutk61T6RXV56EqxBUomrfw/s1600-h/v.mohanan.jpg"></a>ക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ് മോഹനകൃഷ്ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച് നമുക്ക് മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ് വയനാട്ടിലെ മഴയില്‍ തെളിയുന്നത്. പുതുകവിതയുടെ ഊടുംപാവുമാണിത് നേദിക്കുന്നത്. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ് വി. മോഹനകൃഷ്ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ് ബുക്സ്, തൃശൂര്‍. 55 രൂപ).<br /><a href="http://kuppaayam.blogspot.com/2009/11/blog-post_14.html">കുഞ്ഞിക്കണ്ണന് വാണിമേലിന്റെ ബ്ലോഗില്‍നിന്ന്</a>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-36255134387122910612009-10-04T12:14:00.003+05:302009-10-04T12:37:00.413+05:30ഉള്ളിഉള്ളിയുടെ പദാര്‍ത്ഥമെന്ത്?<br />ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?<br />ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:<br />കിലോ പത്തു രൂപ<br />ഉള്ളിക്കറിയുണ്ടാക്കാന്‍<br />ഉള്ളിതൊലി കളയുന്നവീട്ടുകാരി പറഞ്ഞു:<br />കണ്ണുനീറുന്നുണ്ടേട്ടാ<br />എങ്കിലും ഉള്ളി തിന്നാന്‍ കൊതി<br /><a href="http://boolokakavitha.blogspot.com/2009/07/blog-post_08.html">..................കൂടുതല്‍ >>>></a>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com0tag:blogger.com,1999:blog-573321671385593733.post-42513589127778868532009-09-26T18:45:00.004+05:302009-09-26T18:58:38.226+05:30അടുപ്പിച്ചുനട്ടമരങ്ങള്അടുപ്പിച്ചുനട്ടമരങ്ങള്<br />നാം കരുതിയ പോലെ<br />ഇലകൊണ്ടും പൂകൊണ്ടും<br />നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും<br />പരസ്പരം പുണര്‍ന്നു നില്ക്കുന്നതു കണ്ട്<br />..................<a class="listlink" href="http://harithakam.com/ml/Poem.asp?ID=824">കൂടുതല്‍ >>>></a>വി.മോഹനകൃഷ്ണന്http://www.blogger.com/profile/11452460920940604478noreply@blogger.com1