Saturday, March 2, 2013
വാഹന പൂരുഷന്
ഞങ്ങളെ നീ മറന്നതു പോലെ
നിന്നെയും ഞങ്ങള്‍ മറന്നുപോകും.
രാത്രിയില്‍ അതേ വാഹനമോടിച്ച്
ആളൊഴിഞ്ഞ നഗരത്തില്‍
ഞങ്ങളല്ലാത്ത ഞങ്ങളുണ്ടാവും
അതേവഴിയില്‍
അതേ സ്റ്റോപ്പില്‍
നീയല്ലാത്ത നീ കൈ കാണിക്കും
വണ്ടിയിലുച്ചത്തില് പാട്ടു വെക്കും
അതേ ഹിന്ദിപ്പാട്ട്.
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും
ചായമടിച്ച ശരീരവുമായി
വാഹനമൊരു പുരുഷനാകും
ഹോണടിച്ച്,ഗിയര്‍ മാറ്റി,
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...
അവസാന തുള്ളിയും അണ്ണാക്കിലിറ്റിച്ച്
ഒഴിഞ്ഞ വെള്ളക്കുപ്പി
ഒടിച്ചു ചുരുട്ടി വലിച്ചെറിയും.
വാഹനമോടിക്കൊണ്ടിരിക്കും.
മൈനസ് ഡിഗ്രി ദില്ലിയില്‍ നിന്ന്
മകരക്കുളിരിലേക്കോടിവരുന്നു
അതി വേഗത്തിലാവാഹനം.
കവിതയുടെ ഒരു കഷ്ണം ച്യൂയിങ്ങ് ഗം ചവച്ച്
തല പുറത്തേക്കിട്ട് പാടുന്നു ഞങ്ങള്‍:
പേരറിയാത്തൊരു പെണ്കിടാവേ
നേരറിയാത്തൊരു പെണ്കിടാവേ...
(തോര്‍ച്ച മാസിക/ജനു-ഫെബ്രു 2013)
Subscribe to:
Post Comments (Atom)
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും
ReplyDeleteചായമടിച്ച ശരീരവുമായി
വാഹനമൊരു പുരുഷനാകും
ഹോണടിച്ച്,ഗിയര്‍ മാറ്റി,
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...
ഒരു ബസ്സാണെങ്കില്‍ നമ്മള് നോക്കും. നിരത്ത് നിറയെ ബസ്സുകളായാല്....
നല്ല വരികള്‍
ReplyDeletegood one..go ahead
ReplyDeleteവാഹനമോടിക്കൊണ്ടിരിക്കും.
ReplyDeleteനിയമത്തിനു മുന്നിലൂടെത്തന്നെ...!!
ശുഭാശംസകൾ....
വാഹനമോടിക്കൊണ്ടേയിരിയ്ക്കുന്നു
ReplyDeleteവെറും മിഠായിപോലല്ല,ചൂയിങ്ങ് ഗം ആവർത്തിച്ചു ചവക്കാം..കവിതയും
ReplyDelete