Wednesday, July 22, 2009

മയിലാടും കുന്ന്

ഉച്ചനേരത്ത്
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
പണ്ടുണ്ടായിരുന്ന
പീലി നീര്‍ത്തി
നൃത്തംവെക്കുന്നു.
മുട്ടത്തുവര്‍ക്കിയുടെ
കാലത്തുണ്ടായിരുന്ന
ഒരു കുന്നിലേക്കത്
കയറിപ്പോയി.
അപ്പോഴേക്കും
വരാത്ത ഉച്ചമയക്കം
എന്നേയുംകൂട്ടി
കുന്നുകയറി.
മയിലിനെ പിടിക്കാന്‍.
(കടപ്പാട്:പടയാളിസമയം മാസിക,മെയ്2009)

5 comments:

  1. താങ്കളുടെ കൂടെ ഞാനും.. പീലികൾ കൊഴിയുകയാണെങ്കിൽ പെറുക്കിയെടുക്കാൻ

    ReplyDelete
  2. കുന്നിലേയ്ക്കല്ലേ,
    കാട്ടിലേയ്ക്കാണേല്‍ ഞാനും വന്നേനെ

    ReplyDelete
  3. ഈ കവിത ഒരു മായാജാലക്കരന്‍റെയാണ്‌ മനസ്സില്‍ വെള്ളിവെളിച്ചം പോലെ അരൂപിയായ ഒരു മയില്‍ വന്നു പോകുന്നു... വളരെ വളരെ നവ്യമായ ഒരു കാവ്യാനുഭവം... നന്ദി

    ReplyDelete